Sunday, August 14, 2011

ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..


ഏറ്റവുമധികം മിസ്സ് ചെയ്യുന്നതെന്തായിരിക്കും..?
മനസ്സിനോടു സ്വയം ചോദിച്ചു..
മനസ്സിന്റെ ഉത്തരം ശ്രവിച്ചാൽ ; ഞാൻ മാത്രമല്ല മറ്റേതൊരാളും എന്നിലുണരുന്ന ഭ്രാന്ത ചിന്തകൾ എന്നു മുദ്രകുത്തുവാനേ ശ്രമിക്കൂ..!
പക്ഷേ സംഭവം സത്യമാണ്..
എനിക്കേറ്റവും മിസ്സ് ചെയ്യുന്നത്..
ഏറ്റുമാനൂർ മാതാ ഹോസ്പിറ്റലിലെ രണ്ട് ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നാം നിലയിലെ വീതി കൂടിയതും വായുവിൽ പൊങ്ങിക്കിടക്കുന്നതുമായ നീണ്ട ഫ്ലൈഓവറാണ്..!
കഴിഞ്ഞ തവണ ചെല്ലുമ്പോഴവിടെ അഞ്ചു പത്ത് പുതിയ കസാലകൾ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
രാത്രികളിൽ ഞാനവിടെ വിശ്രമിക്കുവാൻ ഇട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇടം പിടിക്കും..
മിക്കവാറും ഞാൻ തനിച്ചേ ഉണ്ടാകൂ..
ചിലപ്പോൾ എല്ലാ കസേരകളൂം നിറഞ്ഞിരിക്കും..
ഓരോ കസേരകളിലും വിശ്രമിക്കുന്നവർക്ക് ഓരോ കഥകൾ പറയാനുണ്ടാകും..
ചില രാത്രികളെത്ര വൈകിയാലും; ഉറക്കമനുഗ്രഹിക്കാത്ത തങ്ങളൂടെ കുഞ്ഞുങ്ങളെയും തോളിലിട്ട് ഉറക്കുപാട്ടും മൂളിക്കൊണ്ട് തന്റെ നിസ്സഹായവസ്ഥകളിൽ മനംനൊന്ത് സ്വയം പ്രാകി ചില അമ്മമാർ ഉലാത്തുന്നുണ്ടാകും..
മറ്റു ചിലപ്പോൾ; തന്റെ ഇണയുടെ തോളത്ത് കൈ ചേർത്തു പിടിച്ച് തന്നിലേക്കടുപ്പിച്ച് കിന്നാരം പറഞ്ഞിരിക്കുന്ന യുവമിഥുനങ്ങളെ കാണാം..
അവരുടെ; അടക്കാനും ഒളിപ്പിക്കാനും സാധിക്കാത്ത, ആഗ്രഹപൂർത്തീകരണത്തിനു അറുതി വരാത്തതുമായ പ്രേമചേഷ്ടകൾ കാണാം..
ഐ സി യു വിൽ കിടക്കുന്ന രോഗികളുടെ കൂടെ വന്ന് റൂം കിട്ടാതെ അലയുന്ന ഏകാന്തപഥികരെ കാണാം..
ഏറ്റവുമധികം വെറൈറ്റിയിലുള്ള കഥകൾ വിവരിക്കാനുള്ളത് അവർക്കാകും..!
ഔത്സുകത്തോടേ വീക്ഷിക്കുവാൻ തോന്നുന്ന ചില അപ്പൂപ്പനമ്മൂമ്മന്മാരെ കാണാം..
അവരിലൊരാൾ; ‘ശങ്കരാ... ‘ തുടങ്ങുന്ന ശങ്കരാഭരണത്തിലെ ആ പ്രസിദ്ധമായ ഗാനം മൂളി തന്റെ പേരക്കുട്ടിയെ ഉറക്കാൻ ശ്രമിക്കുന്ന സരസനും സൌമ്യനുമായയൊരു വൃദ്ധൻ..
എത്രയോ മധുരമായി അദ്ദേഹം ആലപിക്കുന്നു..
കാതുകൂർപ്പിച്ച് ഞാനദ്ദേഹത്തിനു ശ്രദ്ധ കൊടുക്കും..
പൊടി കുഞ്ഞിനെ ഉറക്കുവാനദ്ദേഹം കാണിക്കുന്ന ചിലപൊടിക്കൈകൾ..!
ഒരു സ്ഥലക്കച്ചവടമെങ്ങനെ വിജയകരമാക്കാം എന്ന വിഷയത്തിൽ വാചാലമായി ക്ലാസെടുക്കുന്ന വാദ്ധ്യാരു കൂടിയായ പാലാക്കാരൻ ബ്രോക്കെർ..
എന്തിനു ഏതിനും സംശയനിവാരണം നടത്തുവാനോടി പാഞ്ഞു നടക്കുന്നൊരു പാവം ചേടത്തിയാര്..
പാവപ്പെട്ടവരും പണക്കാരുമടങ്ങുന്നൊരു ലോകം..
നാനാതര മതസ്ഥരും ജാതിഭേദമില്ലാതെ..
ആ നീണ്ട ഇടനാഴിയിൽ തമ്മിൽ സഹായിച്ചും, കുശലപ്രശ്നങ്ങളിൽ ഊളിയിട്ടും..മറ്റും
എപ്പോഴും ഒരു തണുത്ത കാറ്റുണ്ടാകും ആ ഇടനാഴിയിൽ..
വിശാലതയോടെ പരന്നു കിടക്കുന്ന പടിഞ്ഞാറു നിന്നു വരുന്ന ഇളംകാറ്റ് ഇടനാഴിയിലൂടെ കിഴക്കു ഭാഗത്ത് തലവിരിച്ചു നിൽക്കുന്ന റബ്ബെർ മരങ്ങൾക്കിടയിലേക്ക് ഊളിയിടും..
മഴയുള്ള സമയമെങ്കിൽ വിറപ്പിക്കുന്ന ശീതകാറ്റാകും പാഞ്ഞു വരിക..
മഴയുള്ളസമയത്ത് ആ ഇടനാഴിയിൽ ഞാൻ തനിച്ചേ ഉണ്ടാകൂ..
നീല എം എച്ചിന്റെ ചാരുതയിൽ നീലവർണ്ണമായി താഴോട്ടുതിരുന്ന മഴത്തുള്ളികളെയും നോക്കി ആസ്വദിച്ച് ഞാനിരിക്കും..
റോഡീലൂടെയൊഴുകുന്ന അടുത്ത വാഹനം കാഷ്വാലിറ്റിയെ ലക്ഷ്യമാക്കിയായാണൊ വരുന്നതെന്നും നോക്കി..
അപ്പോൾ എന്റെ ചെവികളൂടെ പാർശ്വഭാഗങ്ങളിലൂടെ തണുത്ത മാരുതൻ ചൂളം വിളിച്ച് പറന്നു പോകുന്നുണ്ടാകും..
തണുത്തുറഞ്ഞ മഴനീർക്കണങ്ങൾ എന്റെ വദനത്തെയും ആഞ്ഞു പുണരാനാരംഭിക്കും..
എന്റെ മനസ്സിനേറ്റവും ശാന്തത അനുഭവപ്പെട്ടിട്ടുള്ള ചുരുക്കം ചിലസമയങ്ങളിലൊന്നാകും; ഈ ഇടനാഴിയിലെ ജീവിതനിമിഷങ്ങൾ..
അതു കൊണ്ടാകും..
ഇപ്പോൾ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും..!!

(മൂന്നാമത്തെ നിലയിലെ ഇടനാഴിയിൽ നിന്നും നോക്കുമ്പോൾ കാണുന്ന പടിഞ്ഞാറുള്ള ദൃശ്യമാണു മുകളിലെ ചിത്രത്തിൽ കാണുന്നത്)




Sunday, August 07, 2011

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

ലുക്കില്ലെങ്കിൽ ഹെൽമെറ്റ് വെച്ചാലും പോലീസ് പിടിക്കും..!

രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽ‌പ്പിച്ചത് വീടിനു പുറത്തു നിന്നും ‘മീൻ വേണോ ഹരീഷേട്ടാ’ എന്നുള്ള സുജിത്തിന്റെ നിലവിളിയാണ്. സുജിത് നമ്മടെ സ്വന്തം പയ്യനാ. ജീവിക്കാൻ വേണ്ടി ഈ കർക്കിടത്തിൽ സ്വന്തം ആപ്പെയിൽ മീങ്കച്ചോടം വരെ ചെയ്യുന്നു. ഞായറാഴ്ചയെങ്കിലും ഇത്തിരി നേരം ഉറങ്ങിത്തീർക്കാം എന്നു വിചാരിച്ചത് പൊലിഞ്ഞു പോയ ദു:ഖത്തിൽ നേരെ വന്ന് പിസിയുടേ മുൻപിൽ ഇരുന്നു. ഇപ്പോൾ പല സശയങ്ങൾക്കും അറുതി വരുത്തുവാൻ പ്രാപിക്കുന്നത് ബസ്സിനെയാണ്. പതിവു പോലെ ഇന്നത്തെ സംശയമായ ‘റൂം ടെമ്പറേച്ചർ’ ഉയർത്തുവാനുള്ള വഴികൾ ആരാഞ്ഞതിനു കിട്ടിയ മറുപടി പ്രകാരം; ഉറങ്ങിയെഴുന്നേറ്റു വന്ന വേഷത്തിൽ തന്നെ പൈസയുമെടുത്ത് പോക്കെറ്റിൽ തിരുകി ബൈക്ക് സ്റ്റാർട്ടാക്കി ടൌൺ ലക്ഷ്യമാക്കി ഓടിച്ചു പോയി. കവലയിൽ നിന്ന് സഹപാഠിയും പാതി വികലാംഗനുമായ സുഹൃത്ത് സജിയെയും ബൈക്കിനു പുറകിലത്തെ സീറ്റിലാക്കി ചാറ്റൽമഴയുമാസ്വദിച്ച് ടൌണിനെ ലക്ഷ്യമാക്കി ബൈക്ക് കുതിപ്പിച്ചു വിട്ടു.


ഞായറാഴ്ചകളിൽ തൊടുപുഴ പട്ടണം വിജനമായിരിക്കും. എങ്കിലും പ്രതീക്ഷകളാണല്ലോ ജീവിതത്തെ ഉന്തിത്തള്ളി മുൻപോട്ട് നീക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. അരിച്ചു പെറുക്കാവുന്നത്ര ഹോം അപ്ലൈയൻസ്സസ് കടകൾ തപ്പി നോക്കിയെങ്കിലും ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. ആഹാ.. എന്നാലങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോ എന്നും വിചാരിച്ച്; മുവാറ്റുപുഴയിലൊന്നു തപ്പി നോക്കാം, അവിടെയുള്ള കടക്കാരെല്ലാം അച്ചായന്മാരല്ലല്ലോ എന്നും നിനച്ച് സഹോദരടൌണിനെ ലക്ഷ്യമാക്കി ബൈക്കിനെ പായിച്ചു. കുറച്ച് നിമിഷങ്ങൾക്കകം മുവാറ്റുപുഴയിലെത്തിയെങ്കിലും ഫലം തഥൈവ തന്നെയായിരുന്നു. നടുറോഡിലെ തോടിന്റെ അരികുപറ്റി നീന്തി നീന്തി കച്ചേരിത്താഴമെത്തിയപ്പോഴാണ് ഇടത്തേ സൈഡിൽ ഒരു പുതിയ ഷോപ്പ് കാണുന്നതും, ഞാൻ ബൈക്ക് വെട്ടിച്ച് ആ ഷോപ്പിന്റെ മുൻപിലോട്ട് ലാന്റ് ചെയ്യിക്കുകയും ചെയ്തു. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. വീണ്ടും ബൈക്ക് സ്റ്റാർട്ടു ചെയ്ത്; ഇരുകരകളെയും വിഴുങ്ങി അലറിക്കുതിച്ചൊഴുകിപ്പായുന്ന മുവാറ്റുപുഴയാറിന്റെ ബീഭൽത്സരൂപത്തെ ഭീതിയോടേ വീക്ഷിച്ച് കൊണ്ട് പാലം കടന്ന് നെഹൃ പാർക്കിന്റെ മുൻപിലെത്തിയപ്പോൾ റൌണ്ടിന്റെ മുൻപിൽ ഒരു പോലീസു ജീപ്പുമിട്ട് ചെക്കിങ്ങ്. എന്തിരു പേടിക്കാൻ. തലയിൽ ഹെൽമെറ്റുണ്ട്. പോക്കെറ്റിൽ ബുക്കും പേപ്പെറുമുണ്ട്. ധൈര്യമായി വാഹനത്തെ മുന്നോട്ട് തന്നെ പായിച്ചു. പെട്ടന്നൊരു പോലീസുകാരൻ മറുവശത്ത് നിന്ന് ചിരിച്ചുകൊണ്ട് കൈകാട്ടി നിർത്തുവാൻ അടയാളം കാട്ടി. ശെടാ..! ഇതെന്തിനാപ്പോ, എന്നും വിചാരിച്ച് ഞാൻ റോഡിന്റെ ഓരത്തോട്ട് മാറ്റി ബൈക്ക് നിർത്തി; എന്താ സാറേ എന്ന് ചേദിച്ചു. അതിയാൻ എന്റടുത്ത് വന്നു നിന്ന് സ്നേഹത്തിൽ ചിരിച്ചും കൊണ്ട്
‘എവിടെന്നാ വരണത്’
‘തൊടുപുഴേന്ന്’
‘എന്തിനാ ഇവിടെ വന്നേ..?’
‘ഒരു റൂം ഹീറ്ററു വാങ്ങാനാ സാറേ.’
സംഭവം കക്ഷിക്ക് പിടികിട്ടിയില്ല എങ്കിലും; പുള്ളിയുടെ ശിരസ്സ് ഓരോ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും എന്റെ മൌത്ത്പീസിന്റടുത്തോട്ട് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരുന്നു. പതിവില്ലാത്ത ചോദ്യങ്ങൾ അതും സ്നേഹനിർഭരമായി ഉന്നയിച്ചപ്പൊൽ ഞാനാദ്യമോർത്തത്; ആരെങ്കിലും ഞങ്ങളെപ്പോലെയിരിക്കുന്നവന്മാർ വല്ല മാല മോട്ടിച്ചതോ മറ്റോ ആയത് മറ്റോ സംശയം തോന്നി ചെക്കിങ്ങോ മറ്റോ ആയിരിക്കുമെന്നാണു. അതിയാന്റെ ശിരസ്സിന്റെ വരവ് ഓരോ ചോദ്യത്തിനനുസരിച്ച് താഴുന്നത് കണ്ടപ്പോൾ പ്രസ്തുത സംശയമൊക്കെ മാറി കിട്ടി; അടുത്ത ചോദ്യത്തോടേ. അതോ മണത്തിട്ട് കിട്ടാത്തതുകൊണ്ടാണൊ ആവോ..!!
വിനയത്തോടേ അദ്ദേഹം..
‘നിങ്ങളു കഴിച്ചിട്ടില്ലാലോ അല്ലേ..; എനിക്ക് മണമൊന്നും കിട്ടുന്നില്ല..’
!!!!!!!!!!!!!!!!
ഹഹഹഹാ...ഞങ്ങളൊരുമിച്ച് ചിരിച്ചു.. പോലീസുകാരന്റേത് ഇത്തിരി ചമ്മിയതായിരുന്നു..
(ഭാഗ്യം അയാളൂടെ അവസ്ഥ ഞങ്ങൾക്ക് വരാതിരുന്നത്!!)
എന്റെ പൊന്നു സാറെ; ഞങ്ങളു രണ്ട് ദിവസമായി കഴിച്ചിട്ടില്ല..
വേണേങ്കീ പോയി ആ ഊതണ സാധനോം എടുത്തിട്ട് വാ.. എന്നിട്ട് നോക്കിക്കോ..
ഏയ് വേണ്ട..വേണ്ടാ എന്നും പറഞ്ഞ് പോലീസുകാരനും ചിരിച്ചു.. എന്നിട്ട് പൊയ്ക്കോളാൻ അനുമതി നൽകുകയും ചെയ്തു.
അതിനിടക്ക് നമ്മുടെ സുഹൃത്തിന്റെ വക ഒരു ചോദ്യം തിരിച്ച് പോലീസുകാരനോട്..
‘സാറേ; ഞങ്ങൾക്ക് ഹെൽമെറ്റുണ്ട് ബുക്കും പേപ്പെറൂമുണ്ട് പിന്നെന്തിനാ തടഞ്ഞു നിർത്തീത്..??’
‘അതോ..ഹിഹി നിങ്ങൾക്കൊരു ലുക്കില്ലാത്തതു കൊണ്ടാ..’
ബർമുഡയിട്ട് ടാജിൽ കയറിച്ചെന്ന അലവലാതിയെ കണ്ട് സലൂട്ടടിച്ച് ഉള്ളിലോട്ടാനയിച്ച സെക്യുരിറ്റിക്കാരനെ ഓർത്ത് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു..!!!

Thursday, August 04, 2011

തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങൾ..!

തൊടുപുഴ മീറ്റിലെ ചില അനർഘനിമിഷങ്ങളിലേക്ക് സ്വാഗതം..
മീറ്റിലെ ചില രസകരമായ അനുഭവങ്ങളാണിതിന്റെ ആധാരം..!
പലരുമായി അത്ര പരിചയമില്ലാതിരുന്നതിനാൽ; ഞാനെഴുതുന്ന തമാശകൾ ഉൾകൊള്ളുന്നതിൽ പരിഭവമുണ്ടെങ്കിൽ, സീരിയസ്സായി എടുക്കാതെ ക്ഷമിക്കുമെന്ന് താല്പര്യപ്പെടുന്നു..





# കാലത്തേ 5 മണിക്കൊരു ഒരു ചങ്ങാതി..
“മാഷേ ഇവിടെ ഭയങ്കര മഴയാ.. മഴക്കോട്ടെടുത്തിട്ടില്ല.. തിരൂരു വരെ എത്തണം.. ഞാനെന്താ ചെയ്യുക..!“

ഹോ.. ഇതിയാന്റെയൊക്കെ ഒരു കാര്യം.. കക്കൂസിൽ കയറുമ്പോഴും കുളിക്കുമ്പോഴും സംശയദൂരീകരണവുമായി നടക്കുന്ന പാർട്ടികളാ..!! മടുത്തു ഞാൻ..!!

കുറച്ചു നേരം കഴിഞ്ഞ് പിന്നേം..

“മാഷേ.. ഇവിടെ നല്ല മഴയാ.. എനിക്ക് ട്രെയിനിൽ കേറിയാ പരിചയം.. ബസ്സെനിക്ക് അരോചകമാ..“
എന്റെ ചങ്ങാതീ.. ഈ കൊച്ചു വെളുപ്പാൻ കാലത്തിനി എന്റെ നാട്ടിൽക്കൂടി ട്രെയിൻ ഓടിപ്പിക്കാൻ പറ്റുവോ..! നിങ്ങളെങ്ങനെയെങ്കിലും ഒരു ആനവണ്ടി പിടിച്ചു വാ അപ്പാ..!



# ആരൊക്കെ ഇതുവരെ എത്തിച്ചേർന്നു എന്നെന്റെ ചോദ്യത്തിനുത്തരമായി ആരോ എന്റെ ചെവിയിൽ വന്ന് സ്വകാര്യം പോലെ പറഞ്ഞു;
“ഒരു ഐസുകട്ടയും ഐസ്തുള്ളിയും മുകളിരിപ്പുണ്ട്..”

ഹോ..! അതാരണാപ്പാ എന്നും നിരൂപിച്ച് ഹാളിനു മുകളിൽ എത്തിയപ്പോൾ..ദാണ്ട് അവിടെ നിൽക്കുന്നു സാരിയുടുത്തും ചുരിദാറിട്ടും ഓരോരോ ചേച്ചിമാർ..!

സത്യമായും സാരിയുടുത്ത ചേച്ചിയാകും ബ്ലോഗെർ എന്നാണ് മീറ്റ് തുടങ്ങുന്ന വരെ ഞാൻ വിചാരിച്ചത് കെട്ടോ..!

പിന്നല്ലേ മനസ്സിലായത് ആ അമ്മയുടെ മോളായ ചുരിദാറിട്ട കുട്ടിയാണു ഐസ് തുള്ളിയെന്നും..ബ്ലോഗെറെന്നുമൊക്കെ..!!




# ഞാൻ മുകളിൽ സ്റ്റെപ്പിന്റെ അടുത്ത് ആരെയോ കാത്ത് നിൽക്കുകയായിരുന്നു.. അപ്പോഴതാ ഒരു ചെക്കൻ സ്റ്റെപ്പോടിക്കയറി മുകളിൽ കയറി വന്നെന്റെ മുൻപിൽ നിന്ന് ഒരു ചോദ്യം.. “ഹരീഷേട്ടനെന്നെ മനസ്സിലായോ..”
ശെടാ..!! ആകെപ്പാടെ തലക്കു മുഴുവൻ തിരക്കോട് തിരക്കാ.. അതിനിടക്കാ ഒരുവൻ പദപ്രശ്നം പൂരിപ്പിക്കാൻ വന്നീരിക്കണത്..!
ഞാനെന്റെ സർവ്വശക്തി മുഴുവനുമെടുത്ത് ഓർമിക്കാൻ തുടങ്ങി..; എന്നിട്ടു പറഞ്ഞു..

“അബിത്.. അല്ലേ”

“അല്ലാ..”

പിന്നെയാരാണവോ.. ഈ സമയമില്ലാത്ത നേരത്ത് പിന്നേം.. ഈ ചെക്കനതൊന്ന് പറഞ്ഞു തുലച്ചാലെന്താ..!!

പിന്നേം.. ഓർമ്മകളെ സോപ്പിട്ട് കഴുകുവാൻ തുടങ്ങി..

“...........”

“അല്ലാ..”
“..............ൻ”

“ങ്ഹാ..! അതു തന്നെ!!“
ചെക്കനും സന്തോയം.. എനിക്കും സന്തോയം.. ആ സന്തോയത്തിന്റെ പുറത്ത് കൈ നീട്ടി ഒരടി ചുമലിൽ വെച്ചങ്ങു താങ്ങി..!! പിന്നെയവൻ മീറ്റി തീരുന്ന വരെ എന്റെ കണ്മുൻപിലേക്കേ വന്നിട്ടില്ല...:(:(



# റെജിസ്ട്രേഷൻ കൌണ്ടറിനു മുൻപിൽ ഇരിക്കുമ്പോഴാണ് ഒരു പ്രമുഖ സ്ത്രീ ബ്ലോഗെർ ഓടി വന്നെന്റെ അടുത്തു വന്ന് ചെവിയിൽ സ്വകാര്യം പോലെ..
“ഹരീഷ് സ്ത്രീ വിരോധിയോ മറ്റോ ആണോ..??”

ഒരു നിമിഷം ഞാൻ ഞെട്ടി പിന്നെ അലറി; അയ്യോ.. അതെന്താ ചേച്ചീ അങ്ങിനെ ചോദിച്ചത്..??
“ഇവിടെന്താ പുരുഷന്മാർക്ക് മാത്രം മൂത്രമൊഴിച്ചാൽ മതിയോ?, സ്ത്രീകൾക്ക് പ്രത്യേകം മൂത്രപ്പുരയില്ലേ??”
ഹോ..! സമാധാനമായി.. പുരുഷന്മാരുടെ മൂത്രപ്പുര വെളിയിൽ നിന്നേ ദർശനമുള്ളതാണ്.. സ്ത്രീകളൂടേത് ഇത്തിരി അകത്തുമാണ്.. അതാണു ചേച്ചിക്ക് കാണാൻ പറ്റാതെ പോയത്..
“ലോ..അവിടെ”
ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോൾ.. എനിക്കും സമാധാനം..ചേച്ചിക്കും സമാധാനം..!



# ഇടക്ക് ജോയുടെ വക ഉപദേശം.. ഹരീഷിങ്ങനെ കറങ്ങിയടിച്ച് നടക്കാതെ വേഗം ചെന്ന് പരിചയപ്പെടുത്തുവാൻ നോക്ക്..
ആഹാ.. എന്നാലങ്ങിനെയാകട്ടെ എന്നും കരുതി ഞാനെന്റെ പുതിയ ഡേ-നൈറ്റ് ഗ്ലാസൊക്കെ ഫിറ്റും ചെയ്ത്, എന്റെ ഊഴവും കാത്ത് വാഴയുടെ പുറകിൽ നിപ്പായി..

അപ്പോഴതാ സദസ്സിലിരുന്നൊരു ചുള്ളൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റ് എന്റെയരുകിൽ വന്ന് കാതിലൊരു സ്വകാര്യം..!!

“മാഷേ.. ആ കണ്ണടയൊന്ന് ഊരി വെക്ക്.. ഭയങ്കര ബോറാ..!!“
എന്റെ സപ്തനാടികളും ഒരു നിമിഷം തളർന്നു പോയി..
ഇളിഭ്യനായി ഞാൻ തിരിഞ്ഞു നടന്ന്.. സ്റ്റേജിന്റെ ഉള്ളിലിരുന്ന കാമെറാ ബോക്സിലേക്കെന്റെ പ്രിയപ്പെട്ട കണ്ണട ഒളിപ്പിച്ചു വെച്ചു..
കശ്മലൻ..!!
എന്റെ ഗ്ലാമറിൽ അസൂയ മൂത്താകണം ഇങ്ങിനെയൊരു ഉപദേശം..!!



# വേദവ്യാസൻ സ്വപത്നിയുമായാണു മീറ്റിനു സന്നിഹിതനായിരുന്നത്..
എവിടെ എന്ത് ഓണമുണ്ടേലും ഒരു പശ പോലെ ആ കുട്ടിയേയും എപ്പോഴും കാണാം..

പതിവു പോലെ കുശലാന്വോഷണങ്ങൾക്കിടയിൽ.. ഞാൻ ആ കുട്ടിയോടു പറഞ്ഞു:..

“കഴിഞ്ഞ തവണ കണ്ടപ്പോൾ ഞാൻ എടുത്ത നിങ്ങടെ രണ്ടു പേരുടെയും ഫോട്ടോയാണു ഈ വ്യാസൻ കുട്ടിക്ക് ഒന്നാം വാർഷികത്തിനു സമ്മാനമായി നൽകിയത്.. ഇത്തവണ അങ്ങിനെ എടുത്ത് തരണമെങ്കിൽ എനിക്കു ചിലവു തരേണ്ടി വരും..”

എന്താകും ആ ചിലവ്..!! ചോദ്യരൂപേണ കുട്ടിയെന്റെ നേരെ നോക്കി..

“ഒരു പൈന്റെങ്കിലും വാങ്ങിത്തരാൻ പറയണം.. ഈ പിശുക്കനായ ഭർത്താവിനോട്..!

രണ്ടും വായും പൊളിച്ച് നിക്കണ സമയം കൊണ്ട് ഞാൻ സ്ഥലം കാലിയാക്കി..

ആ കുട്ടി വിചാരിച്ചു കാണും..
“ഇതിയാനെന്തൊരു മനുഷ്യനാണപ്പാ..” എന്ന്..!!!



# ഇടക്ക് കുറച്ചു സമയം ഗാപ്പ് കിട്ടിയപ്പോൾ മഴ ആസ്വദിക്കുവാൻ വേണ്ടി പുണ്യാളനും ഞാനും വെളിയിലേക്കിറങ്ങി.. എന്റെ രണ്ട് ഫ്രെണ്ട്സും കൂടെ ഉണ്ടായിരുന്നു.. ആരെയും കൈയ്യും കൊടുത്ത് ഹെഡ് ചെയ്തു പരിചയപ്പെടുക എന്നത് പുണ്യാളന്റെ ഒരു ഹോബിയാണു.. പതിവു പോലെ എന്റെ ഫ്രെണ്ടായ ജോർജേട്ടനു ഷേക്ക് ഹാൻഡ് കൊടുത്ത് പുണ്യാളൻ പരിചയപ്പെട്ടു..
“ഞാൻ പുണ്യാളൻ..”
ജോർജേട്ടൻ അന്തം വിട്ട് എന്റെ നേരെ നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ഞാൻ കാര്യങ്ങൾ ഇങ്ങിനെ വ്യക്തമാക്കി..
“അദ്ദേഹം എപ്പോഴും പുണ്യ പ്രവൃത്തികൾ മാത്രമേ ചെയ്യാറുള്ളൂ.. അതുകൊണ്ടാണദ്ദേഹത്തെ എല്ലാരും പുണ്യാളൻ, പുണ്യാളൻ വന്നേ, പുണ്യാളൻ പോണേ ന്നൊക്കെ അഭിസംബോധന ചെയ്യുന്നത്..”
ഹോ.. ജോർജേട്ടൻ ഹാപ്പി..!!



# ഉച്ചക്ക് ഒരു മണി കഴിഞ്ഞ് കാൽ മണിക്കൂറായി.. ബിരിയാണിയുമായി വീട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ടെന്ന് മെസേജ് കിട്ടിക്കൊണ്ടിരിക്കുന്നു.. വെളിയിൽ നല്ല മഴയും.. പതിവു പോലെ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം, ഒന്നരയാകുമ്പോഴേക്കും ഫുഡ് കൊടുക്കാം.. എന്നിങ്ങനെ ചിന്തിച്ച് സ്റ്റേജിൽ കുത്തിയിരിക്കുമ്പോൾ.. ഒരു ചേട്ടൻ ഓടി വന്നെന്റെ ചെവിയിൽ സ്വകാര്യത്തോടേ.. “ഹരീഷേ..ഷേ..ഷേ..ഷേ..; എനിക്ക് വെശക്കുന്നുണ്ട് കെട്ടോ...”
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ഒരു നിമിഷം സ്തബ്ധനായി..
പിന്നെ സംയമനം വീണ്ടെടുത്ത് ക്ഷക്ഷിയോട് മതിയായ താഴ്മയോടേ മൊഴിഞ്ഞു..

“ചേട്ടാ..ട്ടാ..ട്ടാ.., ഒരു പതിനഞ്ച് നിമിഷം.. പ്പോ വരും.. പ്ലീസ്..”

അതു കേട്ടതും കക്ഷി തിരിഞ്ഞു നടന്നു..
അപ്പോഴാണെന്റെ ശ്വാസം നേരെ വീണത്..
വിശപ്പ് വല്ലാത്തൊരു സംഭവമാണ്.. അതു പിടിച്ചു നിർത്തുക എന്നത് ബാലികേറാ മലയും..

എന്റെ ഭാഗ്യം.. ആ ചേട്ടൻ എന്നെപ്പിടിച്ചു തിന്നാഞ്ഞത്..!!




# ബിരിയാണി വന്നു; വിളമ്പാൻ തുടങ്ങി.. അപ്പോഴതാ പുറകിൽ നിന്നൊരനക്കം..!
ശെടാ..! മുൻപിൽ വരി വരിയായി നിൽക്കുന്ന ആൾക്കാർക്കല്ലേ ആദ്യം കൊടുക്കേണ്ടത്..

അതിനിടയിൽ ഒരുത്തൻ പുറകീക്കോടേ ഇടിച്ചു കയറി വന്നിരിക്കുന്നു..!!

ആളെയൊന്നു നോക്കി..
കക്ഷീടെ കൈയ്യിൽ പ്ലേറ്റിൽ നിറയെ ചോറൂണ്ട്..
ചിക്കെനു വേണ്ടിയുള്ള നിൽ‌പ്പാണ്..!!

രണ്ട് ചിക്കെൻ പീസ് ഒരുമിച്ചു തിന്നാൻ ശേഷിയില്ല..പാവം!

എന്നാലും ആ പൂതിയേ..!!

അപ്പോഴേ 3 പീസെടൂത്ത് അവന്റെ പ്ലേറ്റൊലോട്ടെടുത്ത് തട്ടി..
പോയിരുന്ന് മൂക്കും മുട്ടെ കഴിക്കുവാൻ ആഹ്വാനം ചെയ്തു..!

ആശ്വാസത്തോടേയുള്ള ആ നോട്ടമൊന്നു കാണണമായിരുന്നു..
എന്നാലും നീയൊക്കെ നമ്മളോടൊന്നു മിണ്ടാണ്ട് കടന്നു കളഞ്ഞല്ലോടാ പഹയാ..!!!




# സ്ഥിരം സസ്യാഹാരിയായൊരു കൂട്ടുകാരനുണ്ട് നമുക്ക് ബ്ലോഗിൽ..
ഇത്തവണയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഈ ബ്ലോഗ്മീറ്റിനെ ധന്യമാക്കിയിരുന്നു..

അദ്ദേഹവും ക്യൂവിന്റെ ഒന്നാം സ്ഥനത്ത് തന്നെ ഇടം പിടിച്ചിട്ടുണ്ടായിരുന്നു..
കൈയ്യിൽ നീട്ടിപ്പിടിച്ച ഒരു പ്ലേറ്റ് റൈസുമായി..

അദ്ദേഹത്തിനു ചിക്കെൻ വിളമ്പാൻ തുടങ്ങിയ നിമിഷം.. ഞാൻ വിലക്കി
.
അതു കേട്ട് നമ്മുടെ കക്ഷി ഒരു ഇളിഭ്യച്ചിരിയോടേ.. വിളമ്പിക്കോ അണ്ണാ.. നോ പ്രോബ്ലെം !
നീ പ്യുഅർ വെജ് അല്ലേ.. നീ കഴിക്കണ്ടാ..
ചിട്ടകളൊന്നും മുടക്കണ്ടാ.. എന്ന് അയാളെ ഉപദേശിച്ച നേരം.. ടി.യാന്റെ കോപത്തോടെയുള്ള നോട്ടം ഇപ്പോഴും മറക്കില്ല മക്കളേ...!!
“ഇങ്ങോട്ടിടേന്റെ മനുശേനേ.. ഞാനുമീ ചിക്കനൊക്കെ തിന്നാൻ തൊടങ്ങി..” !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഞാനും വായും പൊളീച്ച് കുറച്ചു നേരം നോക്കി നിന്നു..
ആളോൾക്കു വരുന്നൊരോരോ മാറ്റമേ...!!






ഇനി കുറച്ച് ചിത്രവിശേഷങ്ങളാകാം..!

സജിം & പാവത്താൻ


നയന, സ്വപ്ന, ദേവൻ & യൂസഫ്പാ


ഇതാണു ഞങ്ങ പറഞ്ഞ പാക്കരൻ..!
പാക്കരന്റെ കൂടേ ജോ..


ഞാനും പാക്കുവും..


മത്തായി, നല്ലി, പാക്കു, ഞാൻ, ദേവൻ, നയന, സ്വപ്ന,നിശി & ജിക്കു..


പുണ്യാളനും നന്ദുവും..


ഇദ്ദേഹത്തിന്റെ മസ്സിലു പിടുത്തം കണ്ടാൽ സ്കൂളിലു ഡ്രിൽ മാഷാന്നേ ആരും വിചാരിക്കൂ..; പക്ഷേ ഇംഗ്ലീഷ് മാഷാട്ടോ..


ഞാനും ലതിച്ചേച്ചിയും..


നമ്മടെ എതിർപാർട്ടിക്കാരനാ... കൂടെ നിന്നൊരു ഫോട്ടോയെടുത്തോട്ടെയെന്ന്..ഹും


സ്വപ്നയും ഇമ്പ്രുവും..


യൂസഫ്പാ, ദിമിത്രോവ്, ഒടിയൻ, മനോരാജ്, പാവത്താൻ, ഞാൻ, അലെക്സാണ്ടെർ & ജോ..


സപ്തന്റെ കൂടേ..


ഇവന്റെ ചിരി കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ടാ നിൽക്കുന്നേയെന്നല്ലേ ആരും പറയൂ.. !!! എനിക്കിട്ട് പുണ്യാളന്റെ കമന്റ്..


വരാൻ കഴിയാത്തവർ 29 നു മുൻപ് പറയണമേ എന്ന് ഞാൻ പോസ്റ്റിട്ടപ്പോൾ..
വരാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നു യൂസഫ്ക്കാ..
ഈ മനുഷ്യന്റെ അസാന്നിദ്ധ്യം വലിയൊരു ഫീലിങ്ങ്സായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു..
പക്ഷേ രാവിലെ കണ്ടു മുട്ടിയപ്പോൾ മനം കുളിർത്തു..!


ഞാനും സപ്തനും..


പോസ്..!


നിശിക്കുട്ടീ..


ഫിറൊസും ലതിച്ചേച്ചിയും..


എപ്പോ നോക്കിയാലും അതിയാന്റെ കൂടെ 2 കാര്യം കാണും..
ഒന്ന് സിഗറെറ്റ്..പിന്നെ ദോണ്ട് മോളീൽ കാണണ സൂത്രം..


വാഴയും ദേവനും..


മീറ്റിനു രാവിലെ 5 മണിക്ക് വീട്ടിലെത്തിയ കക്ഷി.. അരുൺ


ഹനീഷ്, അലെക്സാണ്ടെർ, അരുൺ & ദേവൻ..


നാട്ടുകാർ..

Tuesday, August 02, 2011

തൊടുപുഴ മീറ്റ് 2011

പങ്കെടുക്കുമെന്ന് വാഗ്ദാനം നൽകിയ ചിലരുടെ അസാന്നിദ്ധ്യം കൊണ്ടും, ചിലർ ഒരു സർപ്രൈസ് പോലെ അവരുടെ സാന്നിദ്ധ്യമറിയിച്ച് പങ്കെടുത്തു കൊണ്ടും ശ്രദ്ധേയമാർന്നൊരു സുഹൃദ് കുടുംബസംഗമമായിരുന്നു ഇത്തവണത്തേത്. പതിവുപോലെ തന്നെ ഇത്തവണയും മുൻപ്രസ്താവനകളിൽ നിന്നും വ്യത്യസ്തമായി പത്തരമണിക്കു ശേഷമാണു മീറ്റ് തുടങ്ങാനായത്. ഏകദേശം പത്തേമുക്കാലിനോടടുത്താണ് മീറ്റ് ലീഡ് ചെയ്യാമെന്ന് വാഗ്ദാനം നൽകിയ വാഴക്കോടന്റെ മഹദ്സാന്നിദ്ധ്യമുണ്ടാകുന്നതും മീറ്റ് ആരംഭിക്കുകയും ചെയ്തത്. വാഴക്കോടന്റെ സരസമായശൈലികളിൽ മുഴുകി സദസ്സ് കാതുകൂർപ്പിച്ചിരുന്നു. ഓരോരുത്തരും മറ്റുള്ളവർക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്തുന്ന ദൌത്യമായിരുന്നു ആദ്യം. വാഴയുടെ സ്വതസിദ്ധമായ നർമ്മത്താൽ ചാലിച്ച ചോദ്യശരങ്ങളിൽ ഒഴുകി മീറ്റ് മുൻപോട്ട് പ്രവഹിച്ചു കൊണ്ടിരുന്നു. പരിചയപ്പെടുത്തലുകൾക്ക് ശേഷം കൊച്ചി മീറ്റിലെ ഫോട്ടോമത്സരവിജയികൾക്ക് ബൂലോക ഓൺലൈൻ & നമ്മുടെ ബൂലോകത്തിന്റെ സാരഥികളൂടെ നേതൃത്വത്തിൽ സമ്മാനവിതരണം നടന്നു. തുടർന്ന് ഉച്ചയോടു കൂടി ഭക്ഷണശേഷം കുറച്ച് ബ്ലോഗേർസ് പിരിഞ്ഞു പോകുകയും മിച്ചമുള്ള ബ്ലോഗേർസ് സൌഹൃദസംഭാഷണങ്ങളിലേക്കും, പരിചയപ്പെടലുകൾ, പരിചയം പുതുക്കൽ എന്നിവയിലേക്കും കടന്നു.


ഫോട്ടോ എടുക്കുവാൻ ഹബ്ബിയെ ഏൽ‌പ്പിച്ചിരുന്നതിനാൽ കാലത്തെ സെഷനിൽ ഞാൻ കാമെറ തൊട്ടതേയില്ലായിരുന്നു. (അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റ് ഉടൻ ഉണ്ടാകുന്നതാണ്) പിന്നീട് ഉച്ചഭക്ഷണശേഷം ഫ്രീടൈം കിട്ടിയപ്പോൾ പകർത്തുവാൻ സാധിച്ച അവശേഷിച്ചിരുന്ന ബ്ലോഗെർമാരുടെ ഫോട്ടോകൾ താഴെ ഇട്ടിട്ടുണ്ട്.


ബൂലോകകാരുണ്യത്തിന്റെ പേരിൽ; കട്ടപ്പനക്കാരൻ സാബുച്ചേട്ടന്റെ ചികിസ്താധനശേഖരണാർത്ഥം മീറ്റ് ഹാളിൽ വെച്ചിരുന്ന ബോക്സിൽ സംഭാവനകൾ നിക്ഷേപിച്ചവർക്ക് ആദ്യമായി ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ. ഈ മീറ്റ് വിജയകരമാക്കുവാൻ ഇതിൽ പങ്കെടുത്ത ഓരോ ബ്ലോഗേർസിനും എന്റെ സ്വന്തം പേരിൽ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ മീറ്റ് സ്വതസിദ്ധമായ രീതിയിൽ നിയന്ത്രിച്ച് വിജയകരമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വാഴക്കോടനു എന്റെ വലിയൊരു നന്ദി രേഖപ്പെടുത്തുന്നു. പതിവിനു വിരുദ്ധമായി ഈ മീറ്റിൽ ഒരേ ഒരാളേ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുള്ളൂ. ഡോ.ജയൻ ഏവൂരിനു എന്റെ ബിഗ് താങ്ക്സ്..!


മീറ്റിനു പങ്കെടുത്തവർ..
(ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക..
അത് സൂചിപ്പിച്ചു കൊണ്ട് ഒരു കമന്റിടുവാൻ അപേക്ഷ)

  1. വിനീത് കുമാർ
  2. ജാനകി
  3. വി സി വിൻസെന്റ്
  4. പാച്ചു (ഫൈസൽ)
  5. ചെറിയനാടൻ (നിശികാന്ത്)
  6. ജിക്കു വർഗീസ്
  7. അരുൺ നെടുമങ്ങാട്
  8. റെജി പി വർഗീസ്
  9. ദിമിത്രോവ്
  10. ജോ
  11. നൌഷാദ് വടക്കേൽ
  12. പ്രതി/പ്രദീപ് കുമാർ
  13. മിക്കി മാത്യൂ
  14. ഇ എ സജിം തട്ടത്തുമല
  15. ഷെറിഫ് കൊട്ടാരക്കര
  16. നന്ദകുമാർ
  17. ദേവൻ
  18. ടി യൂ അശോകൻ
  19. അനൂപ്
  20. ബ്രഹ്മദർശൻ സുഭാഷ്
  21. ലതികാ സുഭാഷ്
  22. ബാബുരാജ്
  23. ഹബീബ് (ഹബ്ബി)
  24. സപ്തവർണ്ണങ്ങൾ
  25. രഞ്ജിത് വിശ്വം
  26. റാംജി പാട്ടേപ്പാടം
  27. ഖാദെർ പാട്ടേപ്പാടം
  28. മത്താപ്പ്
  29. ജൈനി
  30. കൂതറ ഹാഷിം
  31. യൂസഫ്പാ
  32. അഞ്ജലി അനിൽകുമാർ
  33. പൊന്മളക്കാരൻ
  34. മാണിക്യം
  35. സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)
  36. ധനേഷ്
  37. ഒടിയൻ
  38. അലെക്സാണ്ടെർ ആന്റണി
  39. വേദവ്യാസൻ
  40. മത്തായി 2ൻഡ്
  41. നിവിൻ
  42. നല്ലി
  43. സ്വപ്നാടകൻ
  44. ഷാജി മാത്യൂ
  45. പുണ്യാളൻ
  46. റെജി മലയാളപ്പുഴ
  47. കൊട്ടോട്ടിക്കാരൻ
  48. പാവത്താൻ
  49. പാക്കരൻ (അനിൽകുമാർ)
  50. മനോരാജ്
  51. സംഷി
  52. സിജീഷ്
  53. പ്രവീൺ വട്ടപ്പറമ്പത്ത്
  54. ഷാജി ടി യു
  55. വാഴക്കോടൻ
  56. ഹരീഷ് തൊടുപുഴ


എന്റെ കൈയ്യിൽ വന്നുപെട്ടവർ..!



യൂസഫ്പാ


വാഴക്കോടൻ


സ്വപ്നാടകൻ


ഷെറീഫ് കൊട്ടാരക്കര


ഷാജി ടി യൂ


സജിം തട്ടത്തുമല


റെജി പുത്തെൻപുരയ്ക്കൽ

രഞ്ജിത്ത് വിശ്വം


വേദവ്യാസൻ & വൈഫ്


പുണ്യാളൻ


പാവത്താൻ (ശിവപ്രസാദ്)


പാക്കരൻ


പാച്ചു (ഫൈസൽ മുഹമ്മദ്)


ഒടിയൻ (ശ്രീജിത്ത്)


നിവിൻ


ചെറിയനാടൻ (നിശികാന്ത്)


സപ്തവർണ്ണങ്ങൾ (നവീൻ)


നന്ദകുമാർ


നല്ലി


മിക്കി മാത്യൂ


മത്തായി 2ൻഡ് (മാത്യൂ ജിതിൻ)


മനോരാജ്


മാണിക്യം (ജോജിമ്മ)


ലതി (ലതികാ സുഭാഷ്)


ജൊ


ജിക്കൂസ്


ഹബ്ബി


സങ്കൽ‌പ്പങ്ങൾ (ഹനീഷ് ലാൽ)


ദിമിത്രോവ്


ധനേഷ്


ദേവൻ


അരുൺ നെടുമങ്ങാട്


അലെക്സാണ്ടെർ


നയന (D/o.നിശി)


ഡാനി


ഫിറോസ്


ഹബ്ബിയുടെ പോസ്റ്റിലോട്ട് പോകുവാൻ ഇതുവഴി വരൂ..