തദവസരത്തിൽ; തൊടുപുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവനഗരിയാക്കുന്നതിൽ കാർഷികമേള വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. പതിവു പോലെ ഈ തവണയും കൌതുകകരവും, വൈവിധ്യം നിറഞ്ഞതുമായ അനവധി കാർഷികവിളകളുടെ പ്രദർശനവും; പുഷ്പഫല പ്രദർശനവും വില്പനയും; സുഗന്ധ വ്യഞ്ജന സ്റ്റാളുകൾ; വിവിധതരം കാർഷിക വ്യവസായിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ; അലങ്കാര മത്സ്യങ്ങൾ; സർക്കാർ അർദ്ധസർക്കാർ സ്ഥപനങ്ങളൂടെ സ്റ്റാളുകൾ; വിവര സാങ്കേതികാവിദ്യാ സ്റ്റാളുകൾ; കാർഷിക വ്യവസായികാ സെമിനാറുകൾ; ഫോട്ടോ പ്രദർശനം; പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ തരം കലാപരിപാടികൾ; വിനോദത്തിനുള്ള ഉപാധികൾ; വിവിധതരം കാർഷിക മത്സരങ്ങൾ; കന്നുകാലി, വളർത്തുനായ് പ്രദർശനങ്ങൾ; വടംവലി മത്സരം എന്നിവയാൽ മേള സമ്പന്നമാണ്.





വേറേയും ഉണ്ടായിരുന്നു..
മഞ്ഞയും..ചുകപ്പും..


അതിന്റെ ഫ്രെഷ് മൂഡ് എന്നും മനസ്സിനെ മറ്റു തലങ്ങളിലേക്കു പറിച്ചു നടും..!!

പാവപ്പെട്ടവന്റെ പുഷ്പാലങ്കാരങ്ങളിലെ രാജ്ഞി..!!
ആസ്റ്റെർ പ്രധാനമായും മൂന്നു തരമുണ്ട്..
വെള്ള, വയലറ്റ്, റോസ്..


അടയ്ക്കാകുലകൾ, തേങ്ങാക്കുലകൾ, ഭീമന്മാരായ കപ്പ, ചേന, കാചിൽ, ഏത്ത വാഴക്കുല, ഇഞ്ചി, മഞ്ഞൾ, കച്ചോളം, വിവിധ ഇനം വാഴക്കുലകൾ എന്നീ കാർഷിക വിളകൾ കാഴ്ചക്കാരുടെ മനസ്സിനെ കൌതുകത്തിലാറാടിക്കുവാൻ എത്തിയിരുന്നു..
ഏറ്റവും നല്ല കർഷകന് കർഷകശ്രീ അവാർഡും, ഒരു ലക്ഷം രൂപയും പ്രശസ്ത്രിപത്രവുമാണു സമ്മാനം..
ഇതു മേളയുടെ സമാപന ദിവസം തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു സമ്മാനിക്കുന്നതാണ്.





അതും ഒരു ലക്ഷം രൂപയുടെ പൂക്കൾ...!!

പത്തോളം വൈവിധ്യമാർന്ന മാവിൻ തൈകൾ വിൽപ്പനക്കുണ്ടായിരുന്നു ഇവിടെ..
തൊടുപുഴയുടെ പ്രാന്തപ്രദേശത്തുള്ള ഏതോ നിപുണനായ കർഷകനാണിദ്ദേഹം..

കാർഷികാമേളാസ്റ്റാളുകൾ പിന്നിട്ട് വ്യവസായികാ സ്റ്റാളുകളിൽ എത്തിച്ചേർന്നു..
സർക്കാർ അർദ്ധസർക്കാർ സ്റ്റാളുകൾ..
കാർഷിക വ്യവസായിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ..
പോലീസ് അക്കാദമി..
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ..
കെ.എസ്.ഇ.ബി..
കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം..
എനെർജി കൻവർസേഷൻ..
കൺസ്യൂമെർ വിജിലൻസ്..
അനർട്ട്..
കാംകോ..
ടുറിസം ഡെവലോപ്മെന്റ് കോർപൊറേഷൻ..
ആഗ്രോ ഇണ്ടുസ്റ്റ്ട്രി..
റബ്ബെർ ബോർഡ്..
കയർ ബോർഡ്..
ഓയിൽ പാം..
N R H M..
കേരളാ വാട്ടെർ അതോറിട്ടി..
കൃഷി വിജ്ഞാൻ കേന്ദ്ര..
ഫിഷറീസ് വകുപ്പ്..
സെണ്ട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിട്ടൂട്ട്..
കൊച്ചി സഹകരണ മെഡിക്കൽ കോളേജ്..
തുടങ്ങിയവയുടെ സ്റ്റാളുകളാൽ സമ്പന്നമായിരുന്നു; ഇവിടം..

മുള ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാൻ പറ്റിയ ഒരു തടിയാണു..
ചിതൽ ശല്യമോ; മഴ മൂലമോ പെട്ടന്നൊന്നും നശിച്ചു പോകുവാൻ സാദ്ധ്യതയില്ലാത്ത ഈ മുളംതടികൾ കൊണ്ടു വീടുകൾ പോലും നിർമിക്കുന്നുണ്ട്..
അത്രക്കേറേ ലാസ്റ്റ് ചെയ്യുന്ന ഒന്നാണു മുള കൊണ്ടുള്ള വിഭവങ്ങൾ.. !!!


മിതമായ കറന്റ് ഉപഭോഗത്തിലൂടെ എങ്ങനെ വൈദ്യതി ഉപയോഗം കുറക്കാം..
വൈദ്യുതി ലൈനിന്റെ അടുത്തു കൂടി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
മറ്റുകാര്യങ്ങൾ എന്നിവയേപറ്റി..
ഉപഭോക്താക്കൾക്കു പുത്തൻ അറിവുകൾ പകർന്നു കൊടുക്കുന്നു..
ഇവിടെ..
ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞതു ഈ സ്റ്റാളീനാണെന്നു തന്നെ പറയാം..
കേരളത്തിലെ ഏറ്റവും വലിയ സബ്സ്റ്റേഷനായ ത്രിശ്ശൂർ മാടക്കത്തറ 400 കെ.വി. സബ്സ്റ്റേഷന്റെ മാതൃകയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്..




തലച്ചോർ..
കരൾ..
ഹൃദയം..
തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ട്..





കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത സംരഭമാണിത്..
ദീഘകാല വിളയായാണു ഇതിനെ കാണുന്നത്. ഹ്രസ്വകാലം കൊണ്ടു ഹെക്ടറിനു 4 മുതൽ 6 ടൺ എണ്ണ വരെ ആദായം വരുന്ന വിളയാണിത്.
കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യാം..കൂടുതൽ ആദായവും തരുന്നു ഈ തോട്ട വിള..


വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കൊണ്ടു ശ്രദ്ധ്യേയമായിരിക്കുന്നു കയർ ബോർഡിന്റെ ഈ സ്റ്റാൾ..




നന്ദി അദ്ദേഹത്തിനു പ്രത്യേകം.. (അദ്ദേഹത്തിന്റെ പേരു മറന്നു പോയതിൽ കൂണ്ഠിതപ്പെടുന്നു; സദയം ക്ഷമിക്കുക)





ഇവിടെ നിന്നും റബ്ബെരധിഷ്ഠിത വ്യവസായങ്ങളെപറ്റിയുള്ള വിവരണങ്ങളും..സഹായങ്ങളും ലഭിച്ചിരുന്നു..
കൂടാതെ റബ്ബെർ മാസികയുടെ നേരിട്ടുള്ള വരിക്കാരാകുന്നതിനുള്ള അവസരവും ഇവിടെന്നിന്നും ലഭിക്കുന്നു..
കൂടതെ എന്താണു റബ്ബെർ?? റബ്ബെറിനേ പറ്റിയുള്ള സംഗ്രഹങ്ങൾ അടങ്ങിയ പുസ്തകങ്ങൾ കൂടി വിതരണം ചെയ്യപ്പെട്ടു കൊണ്ടിരുന്നു..


എന്നിവയുടെ പ്രദർശനവിൽപ്പന സ്റ്റാൾ..


ജലസേചനത്തെ പറ്റിയുള്ള ചെറിയ ഡെമോ..


സ്വകാര്യ സ്ഥപനത്തിന്റെ താഴെക്കിടയിലുള്ളവർക്കു വേണ്ടിയുള്ള വാഷിങ്ങ് മെഷീൻ..!!
2000 തോളം വില വരുന്ന ഈ മെഷീൻ ഒരു സാധാരണ ബക്കെറ്റിൽ ഉറപ്പിക്കാവുന്നതാണു..
വസ്ത്രങ്ങൾ പൂർണ്ണമായും അലക്കിവെളുപ്പിച്ചു തരുമെന്നവർ അവകാശപ്പെടുന്നു..

ഗവണ്മെന്റിന്റെ ഉപഭോക്ത സംരക്ഷണ നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനു ഈ സ്റ്റാൾ ഉപകരിക്കുന്നു..

ഗ്ലാസ്സ് പെയിന്റിങ്ങും, ഗ്ലാസ്സ് അധിഷ്ഠിത മറ്റു വസ്തുക്കളുമാണു ഈ സ്റ്റാളിലെ വിഷയം..
ആ കൃഷ്ണന്റെ ചിത്രം കണ്ടോ.
4000 രൂപയാണതിന്റെ വില..
നല്ല ഭംഗിയുണ്ട്..കാണാൻ

പരമ്പതാഗത ജോലികൾക്കു ആളെ കിട്ടാതെ വന്നപ്പോൾ,; കുത്തകകമ്പനികൾക്കു ഉത്സവമായി..
മോട്ടോറ് നിർമ്മിത മണ്ണു കുഴിക്കാനുള്ള യന്ത്രം, പുല്ലു വെട്ടാന്നുള്ള യന്ത്രം, തടി അറക്കാനുള്ള യന്ത്രം..
മുതലായവ ഒരേ ഒരു മനുഷ്യ വ്യക്തിയാൽ നിമിഷനേരത്തിനുള്ളിൽ സാധിക്കപ്പെടുന്ന ഒരു അവസ്ഥയിലെത്തിച്ചു..
ടെക്നോളജിക്കു നന്ദി..

അഭ്യസ്ഥവിദ്യരും, പണിയെടുക്കാൻ മടിയില്ലാത്തവരുമായ ഒട്ടേറെ യുവാക്കൾക്കു ആശ്രയമാണിവിടം..
സബ്സിഡിയോടെയുള്ള കൂറേ പ്രോജെക്ടുകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്..


ലവ് ബേർഡ്സ് എന്നീ വളർത്തു പക്ഷികളെക്കുറിച്ചുള്ള സ്റ്റാളായിരുന്നു പിന്നീട്..
കഷ്ടകാലത്തിനു തത്തയാണൊ എന്നു അവിടെ നിന്ന സുന്ദരിക്കുട്ടിയോടു ചോദിച്ചു പോയി..
അവൾ ചീറി അടുക്കുകയായിരുന്നു എന്റെയടുത്ത്..
തത്തയല്ല..ലവ് ബേർഡ്സ് ആണെന്നും പറഞ്ഞ്..
അവളൂടെ ദേഷ്യം കണ്ടപ്പോൽ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല..
അവിടെന്നും ഉള്ള ജീവനും കൊണ്ട് പെട്ടന്നു നിഷ്ക്രമിച്ചു..:)

മരണക്കിണർ, ഊഞ്ഞാൽ, ട്രെയിൻ..etc
അങ്ങിനെ കുറേ..
എന്റെ കൂടെ അനുഗമിച്ചിരുന്ന ബ്ലോഗെർ സുഹൃത്ത് മിക്കിക്കു അത്യാവശ്യമായി കൂടണയേണ്ടി വന്നതിനാൽ..
എന്റെ ഏറ്റവും ഫേവറൈറ്റായ വിനോദോപാധികളിൽ കയറുവാനോ; അതിന്റെ രസം നുകരുവാനോ കഴിഞ്ഞില്ല..
നാളെ അതിനു വേണ്ടി മാത്രമായി പോകുന്നുണ്ട്..:)

തൊടുപുഴയുടെ സ്വന്തം പ്രോഡക്ട് ആയ മിൽക്കി വൈറ്റ് ഐസ്ക്രീം, ബജ്ജി സ്റ്റാൾ, പായസമേളാ സ്റ്റാൾ, പോപ്പ് കോൺ, നാച്ചുറൽ കരിമ്പും ജൂസ്..etc
മുതലായവയുടെ സ്റ്റാളുകൾ ജനങ്ങൾക്ക് പ്രയോജനപ്രദമായി..




എല്ലാം മനം നിറയെ കൺകണ്ടാസ്വദിക്കുന്നതിനു പരിമിതമായ സമയമേ ഉണ്ടായിരുന്നുള്ളു..
എങ്കിലും പ്രധാനമായ കുറേ ദൃശ്യങ്ങൾ നിങ്ങളിലേക്കെത്തിക്കുവാൻ കഴിഞ്ഞു എന്നു തന്നെയാണെന്റെ പ്രതീക്ഷ..

തിരിച്ചിറങ്ങുമ്പോഴും തൊടുപുഴയുടെ ആവേശത്തിനു തിലകച്ചാർത്തായികൊണ്ടു ജനസാഗരം ക്യൂവായി നിലയുറപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അവരവരുടെ അവസരവും കാത്ത്..!!