Tuesday, December 14, 2010

ഗൌതമിയുടെ കറുത്ത രാത്രികൾ..

എതിർവശത്തുള്ള സ്പിന്നിങ്ങ് മില്ലിൽ നിന്നും രണ്ടാം ഷിഫ്റ്റു കഴിഞ്ഞ് ക്ഷീണിച്ചവശരായി ഇറങ്ങിവരുന്ന തൊഴിലാളികളെ വീക്ഷിച്ച് ഒരു വിത്സിനു കൂടി ഞാൻ തീ കൊളുത്തി. മാടക്കടയിലെ ഒരു സൈഡിൽ വിശ്രമിച്ചിരുന്ന കരിങ്കല്ലുബെഞ്ചിൽ കാലിന്മേൽ കാലുംകയറ്റിവെച്ച് ഇരയേയും കാത്ത് അക്ഷമരായി ഇരിക്കുന്ന ബാലമുരളിയുടെയും ജെയിംസിന്റേയും നേരെ ഇടക്കിടയ്ക്ക് ഞാൻ നോട്ടമെറിഞ്ഞുകൊണ്ടിരുന്നു. ഇരയെ എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു മറഞ്ഞ ഒറ്റക്കാലുള്ള വൃദ്ധനെയും കാത്ത് കടയുടെ പുറകിൽ സ്ഥിതിചെയ്യുന്ന; കണ്ണെത്താദൂരം പടർന്നു കിടക്കുന്നതുമായ പാടത്തേക്ക് അക്ഷമരായി നോക്കിയിരിക്കുകയാണിരുവരും. കൃത്രിമമരക്കാൽ ഘടിപ്പിച്ച അയാളൂടെ ഇടത്തേ കാല് മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതേയില്ല. നേരം കറുത്തു തുടങ്ങിയിരിക്കുന്നു. പളനിയിലേയ്ക്കു പോകുന്ന ബസ്സുകളിൽ തിരക്കേറിത്തുടങ്ങിയിരിക്കുന്നു. പതിവിനു വിപരീതമായി തണുത്തകാറ്റ് ആഞ്ഞുവീശിത്തുടങ്ങിയിട്ടുണ്ട്. റോഡരുകിൽ നിന്നും പത്തടി താഴെ സ്ഥിതിചെയ്തിരുന്ന തരിശായ പാടങ്ങളിൽ അങ്ങിങ്ങായി നിൽക്കുന്ന കരുവേൽമരത്തിന്റെ ഇലകളെ തെന്നിത്തെറിപ്പിച്ചുകൊണ്ട് മാരുതൻ കണ്ണെത്താദൂരത്ത് പടർന്നുകിടക്കുന്ന തെങ്ങുംതോപ്പുകളുടെ നേരെ അലക്ഷ്യമായി കുതിച്ചുകൊണ്ടിരുന്നു. അടക്കാനാവാത്ത വികാരത്തള്ളിച്ചയോടെ കൈകൾ തമ്മിൽ കോർത്ത് തിരുമ്മിപ്പിടിച്ച് ഒരു വെരുകിനേപ്പോലെ കടത്തിണ്ണയുടെ ഉൾവശത്ത് ഉലാത്തുന്ന ബാലമുരളിയെ നോക്കി രാജുവും അക്ഷമനായിയിരിക്കുന്നു. ഇരയേം കൊണ്ടുള്ള വൃദ്ധന്റെ വരവിനേം കാത്ത് അവരുടെ കണ്ണുകൾ കരുവേൽ മരങ്ങൾക്കിടയിലൂടെ പാടത്തിനപ്പുറത്ത് തെങ്ങിന്തോപ്പിലേയ്ക്ക് ഊളിയിടുന്നുണ്ടായിരുന്നു.


ഇരയുടെ അരക്കെട്ടിനെ ഇടത്തേ കൈ കൊണ്ട് വരിഞ്ഞു മുറുക്കി അവളോട് തൊട്ടുരുമ്മി നടക്കുന്ന ജെയിംസിനോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നി. മറുസൈഡിൽ തൊട്ടുരുമ്മി രാജുവും. നടക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അവന്റെ കൈപ്പടം ഇരയുടെ നിതംബത്തിൽ മുറുക്കെ തടവുന്നുമുണ്ട്. ബാലമുരളിയും വൃദ്ധനും മുൻപേ നടക്കുന്നു; ഇരയെ പ്രാപിക്കുവാനുള്ളൊരു മറവുള്ള സ്ഥലവും തേടി നടക്കുകയാണിരുവരും. ഇരുട്ട് നന്നായി കട്ടപിടിച്ച് തുടങ്ങിയിരുന്നു അപ്പൊഴേക്കും. ഗതികെട്ട നേരത്താണിവന്മാരോടൊപ്പം കൂടിയത്. ഷാമോൻ നാട്ടിലേയ്ക്ക് പോയിട്ടില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കിലുമിവരെ അനുഗമിക്കേണ്ട ഗതികേട് വരില്ലായിരുന്നു. ചുടലക്കാടിനു സമീപത്ത് തങ്ങൾ താമസിക്കുന്ന വീട്ടിൽ ഈ രാത്രി തനിയെ കഴിച്ചു കൂട്ടാനുള്ള മാനസ്സികധൈര്യം ഇതുവരെ സംഭരിക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നും വൈകിട്ട് സന്ധ്യ മയങ്ങിക്കഴിഞ്ഞാലുടൻ ചുടലക്കാടിന്റെ അധിപനായ വൃദ്ധൻ തന്റെ ദൌത്യം നിർവഹിക്കുവാൻ ആരംഭിക്കും. ഉഷ്ണദിവസങ്ങളിൽ ടെറസ്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന രാത്രികളിൽ, മൂത്രശങ്കക്ക് അറുതിവരുത്തുവാനായി പാതി ചിമ്മിയ കണ്ണുകളുമായി എഴുന്നേൽക്കുന്ന അവസരങ്ങളിൽ; അവിടേയ്ക്ക് നോക്കരുത് എന്നു മനസ്സിനെ ശക്തമായി പറഞ്ഞു പഠിപ്പിക്കുമെങ്കിലും, അറിയാതെ മിഴികൾ അകലെ ചുടലക്കാടിനുള്ളിലേയ്ക്ക് പാളിപ്പോകും. ആ സമയത്താകും, ശരിയായി കത്താതിരിക്കുന്ന മൃതദേഹങ്ങൾ തന്റെ ആയുധമായ എട്ടടിയോളം നീളമുള്ള കഴ ഉപയോഗിച്ച് ചങ്കിൽ കൂടിനുള്ളിലേയ്ക്ക് കുത്തിത്തിരുകി, കുത്തി നിവർത്തി എഴുന്നേൽ‌പ്പിച്ചു നിർത്തി മറിച്ചിടുന്നത്. അപ്പോൾ ചങ്കിൻ കൂട്ടിനുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കാണാം. ശവം കരിയുന്ന രൂക്ഷഗന്ധം ചുറ്റുപാടും അലയടിക്കും.



ആദ്യ ദൌത്യം ഭംഗിയായി സഫലീകരിച്ച് പൊന്തക്കാട്ടിൽ നിന്നും ഇറങ്ങി; പാടത്ത് നിലാവും കണ്ട് കൊണ്ടിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് വന്നിരുന്ന ബാലമുരളി വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു രാജാ ബീഡി വാങ്ങി തീ കൊളുത്തി. വൃദ്ധന്റെ കൈയ്യിൽ നിന്നും ഒരു ബീഡി കൂടി വാങ്ങി തീ കൊളുത്തി; ആദ്യം ഞങ്ങൾ ഇരുന്ന മാടക്കടയിലോട്ട് ഞാനും, എന്റെ കണ്ണുകൾ പായിച്ചു. റോഡിലൂടെ തലങ്ങും വിലങ്ങും പായുന്ന ഹെഡ്ലൈറ്റുകളിലേയ്ക്ക് നോക്കി അടുത്ത ഊഴവുമായി പോയ ജെയിംസ് വരുന്നതും കാത്ത് അക്ഷമനായി ഞാനിരുന്നു. അതു കൂടി കഴിഞ്ഞാൽ ഈ നശിച്ച സ്ഥലത്തുനിന്നും രക്ഷപ്പെടാമായിരുന്നു; എന്ന് ഉള്ളം ഓരോ ഹൃദയമിടിപ്പിനും അനുസൃതമായി മന്ത്രിച്ചു കൊണ്ടിരുന്നു.



വല്ലാത്തൊരു ചെയ്ത്തായിപ്പോയി ഈ പഹയന്മാർ തന്നോട് ചെയ്തത്. ഇരയുടെ സൌന്ദര്യം മുഴുവൻ ഊറ്റിക്കുടിച്ചിട്ടും തൃപ്തിയാകാതെ അവളൂടെ പ്രലോഭനങ്ങൾക്കു മനസ്സ് വിട്ടു കൊടുത്ത് അവൾ വസിക്കുന്ന ഉൾഗ്രാമത്തിലേക്കു യാത്രയായപ്പോൾ, ഗത്യന്തരമില്ലാതെ അവരെ അനുഗമിക്കാൻ ഞാനും നിർബന്ധിതനായി. സമയം പത്തുമണിയോടടുത്ത് തുടങ്ങിയിരുന്നു. ഉൾഗ്രാമത്തിലെ ഏതോ പേരറിയാത്ത സന്ധിൽ(തെരുവിൽ) കൂടി അഞ്ചംഗസ്സംഘത്തെ നിസ്സഹായനായി പിന്തുടരുമ്പോൾ; സംഭവിച്ചേക്കാവുന്ന ഭവിഷത്തുകൾ തലയ്ക്കുള്ളിൽ ടൂബ് ലൈറ്റ് മിന്നുന്നപോലെ കത്തികൊണ്ടിരുന്നു. തീപ്പെട്ടിക്കൂട് അടുക്കിയടുക്കി പണിതു വെച്ചിരിക്കുന്ന പോലെ പണിതുണ്ടാക്കിയിട്ടുള്ള മിക്ക ഭവനങ്ങളിലെയും ഉമ്മറപ്പടിയിൽ മുനിഞ്ഞു കത്തുന്ന അരിക്കലാമ്പിന്റെ പ്രകാശത്തിൽ അന്നത്തെ അന്നത്തിനു വേണ്ടി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വികാരദരിദ്രമായ ഒട്ടേറെ കണ്ണുകൾ കാണാമായിരുന്നു. ഉമ്മറപ്പടിയിൽ അരിക്കലാമ്പിന്റെ പ്രകാശമില്ലാത്ത വീടുകളെ; അന്നേയ്ക്ക് അന്നദാതാവ് അനുഗ്രഹിച്ചിരിക്കുന്നു എന്നാണത്രേ.. പൊരുൾ!



ഇരയുടെ വീടിന്റെ ഉമ്മറത്ത്; പ്രധാന വാതിൽപ്പാടിയിൽ ചാരി ശൃഗാരഭാവത്തിൽ കൂസലന്യേന നിന്നിരുന്ന അവരുടെ മകളെ അടിമുടി നിരീക്ഷിച്ച് ആർത്തിയോടെ നയനഭോഗം ചെയ്തിരിക്കുന്ന രാജുവിനേം ജെയിംസിനേം നോക്കി ഞാൻ നെടുവീർപ്പിട്ടു. സ്വന്തമായി വാറ്റിയുണ്ടാക്കിയ ചാരായമെന്ന് അവകാശപ്പെട്ട്; ബാലമുരളിയുടെ അടുത്തിരുന്ന് നിർലോഭം വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന ഇരയെ ഞാൻ സാകൂതം വീക്ഷിച്ചു. ഏകദേശം നാല്പതോടടുത്ത അവരുടെ കണ്ണുകൾക്ക്; അന്നത്തെ കസ്റ്റമേർസിന്റെ ബാഹുല്യമോർത്താകണം നന്നായി തിളക്കംവെച്ചിരുന്നു. വാറ്റുചാരായത്തിന്റെയും വൃദ്ധൻ പുകച്ചു തള്ളികൊണ്ടിരുന്ന ചുരുട്ടിന്റെയും രൂക്ഷഗന്ധം അന്തരീക്ഷത്തിലങ്ങുമിങ്ങും തളം കെട്ടിത്തുടങ്ങിയിരുന്നു. മനസ്സും ഭയം മൂലം പതറിത്തുടങ്ങി. ഇതിലും ഭേദം ചുടലക്കാട് തന്നെയായിരുന്നുവെന്ന്; ഉള്ളിലിരുന്ന് ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു.

“തമ്പീ; ഭയപ്പെടവേണാ.. ഇങ്കെ പാതുകാപ്പ് നല്ലാവേ ഇരുക്ക്.. പോലീസ് പീലീസ് അപ്പടി ഇപ്പടി ഒന്നുമേ ഇന്ത ഏരിയാവുക്കേ വരാത്; എല്ലാമേ പാത്ത് വെച്ചിരുക്ക്, കവലപ്പെടാതെ..”

പേടിച്ചരണ്ട് പതറി മോഹാത്സ്യപ്പെടാൻ വെമ്പി നിൽക്കുന്ന തന്റെ മുഖഭാവം കണ്ടാകണം വൃദ്ധൻ അങ്ങിനെ പ്രസ്തവിച്ചത്. നിസ്സംഗതയോടെ ഒരു നോട്ടം വൃദ്ധനു നേരെ പായിച്ച്; നീണ്ടുനിവർന്ന് കിടക്കുന്ന വിജനമായ സന്ധിലൂടെ പതിയെ ഉലാത്തുവാൻ ആരംഭിച്ചു. ചിലയിടങ്ങളിൽ വഴിയരുകിൽ മാടുകളെപ്പോലെ; വെറും മണ്ണിൽ പായവിരിച്ച് സുഖസുഷുപ്തിയിൽ മുഴുകിക്കിടക്കുന്ന പുരുഷന്മാരെയും കുട്ടികളെയും കാണുവാനെനിക്ക് കഴിഞ്ഞു. തന്റെ ഭാര്യയെ, അമ്മയെ, മകളെ അന്യ പുരുഷന്റെ കൂടെ അന്തിയുറങ്ങാൻ വിട്ടിട്ട് മക്കളെം കെട്ടിപ്പിടിച്ച് വെളിയിലെ തണുപ്പിൽ വെറും പൂഴിയിൽ കിടന്ന് എല്ലാം മറന്നുറങ്ങുന്ന അവരുടെ മാനസികാവസ്ഥ എനിക്കപ്പോൾ ദഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ; പത്തു മിനിട്ടിനുള്ളിൽ ആ സാധു മനുഷ്യരുടെ അവഹേളിക്കപ്പെടുന്ന നിസ്സഹായത എങ്ങിനെ ഉണ്ടാകുന്നുവെന്നെനിക്ക് അനുഭവിച്ചറിയേണ്ടി വരുമെന്ന് സ്വപ്നേനി നിനച്ചിരുന്നില്ല..!!



പരിചിതമായൊരു ഒരു കിളിനാദം കാതിൽ വന്നു പതിച്ചപ്പൊഴെപ്പോഴോ; പൊടുന്നനേ ഉലാത്തൽ നിർത്തി എവിടെ നിന്നാണതിന്റെ ഉറവിടമെന്ന് ശ്രദ്ധിക്കുവാൻ ശ്രമിച്ചു. തൊട്ടു മുൻപിൽ; ഓലകൊണ്ട് കെട്ടി മറച്ച കുടിലിനുള്ളിൽ നിന്നാണതിന്റെ ആഗമനം എന്നു തിരിച്ചറിഞ്ഞപ്പോൾ, ആ മധുര ശബ്ദം എവിടെയോ കേട്ട് നല്ല പഴക്കമുള്ളതാണല്ലോ എന്ന ആകാംക്ഷയിൽ; അതിന്റെ ഉടമ ആരെന്നറിയുവാനുള്ള ജിജ്ഞാസ ഹൃത്തിൽ അകാരണമായി ത്രസിച്ചു കൊണ്ടിരുന്നു. മലയാളിയെന്നും മലയാളി തന്നെ..!! ജിജ്ഞാസ അടക്കുവാനാകാതെ; ഓലകൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ ജനൽപാളി പതിയെ തുറന്ന് ഒളിഞ്ഞു നോക്കിയ ആ നിമിഷം, ഓലജനൽ തുറന്നപ്പോൾ മുളയുടെ വാരികൾ തമ്മിൽ ഉരഞ്ഞുണ്ടായ ചെറിയ കിരുകിരാ ശബ്ദം നിമിത്തം പൊടുന്നനേ മധുരശബ്ദത്തിന്റെ ഉടമ ഞെട്ടി തിരിഞ്ഞു നോക്കി. കണ്ണുകൾ തമ്മിൽ കോർത്തുടക്കിയ നിമിഷം തന്റെ സപ്തനാടികളും തളർന്നു പോയി..

“ഗൌതമി..!!“
തല പെട്ടന്ന് പിൻവലിച്ചു. തിരിഞ്ഞോടുവാൻ കാലുകൾ വെമ്പി. തന്റെ ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ ഈ അവസ്ഥയിൽ കണ്ടത് പെട്ടന്ന് അംഗീകരിച്ചെടുക്കുവാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. ആലസ്യം പൂണ്ട് മയങ്ങാന്നാരംഭിക്കുന്ന ആരുടെയോ കൂടെ; കട്ടിലിൽ തലയ്ക്കലിരുന്ന് ബ്ലൌസിന്റെ ഹുക്കുകൾ തമ്മിൽ യോജിപ്പിക്കുന്ന അവളെ അനവസരത്തിൽ കണ്ടതിന്റെ ജാള്യതയിൽ സ്തബ്ധനായി ഒരു നിമിഷം ഞാൻ നിന്നു പോയി. ഉടൻ തിരിഞ്ഞു നടന്നു.
“ഉല്ലാസ്..; നില്ലുങ്കോ..”
ശെന്തമിഴ് കലർന്ന മധുരശബ്ദം തന്റെ കാലടികളെ നിശ്ചലമാക്കി..
“നീ; എതുക്ക് ഇങ്കെ വന്തേ..?? പക്കത്തിലേ വന്ത് ശൊല്ല്..”
ഇളിഭ്യതയോടെ ഞാൻ തിരിഞ്ഞവളൂടെ നേർക്കു നോക്കി. ചങ്കിനുള്ളിൽ പടപടാന്ന് പെരുമ്പറകൊട്ടുന്നുണ്ടായിരുന്നു. അചഞ്ചലനായി നിന്ന എന്റെയടുത്തേക്ക് അവൾ ഓടിയിറങ്ങി വന്നു; എന്നിട്ടാരാഞ്ഞു..
“എതുക്കെടാ ഇങ്കേ വന്നേ..?? വിളയാട്ടുക്കാ..?”
“ഹേയ്; ഞാൻ.. ചുമ്മാ.. വെറുതേ.. ഫ്രെണ്ട്സ് കൂടെ വന്തേ; അപ്പടീം ഇപ്പടീം ഒന്നുമേയില്ലൈ”
മറുപടി കൊടുക്കുമ്പോൾ നാവു വരളുന്ന പോലെ തോന്നി.
“ഹേയ്; ശുമ്മാ.. നീ പൊളി ശൊല്ലാതേ.. നീ എന്തിനാ ഇന്ത ഊരുക്ക് വന്തതെന്നു എനക്ക് തെരിയും; നീ വെയ്റ്റ് പണ്ണ്.. ഞാൻ അന്ത ആളെ ശീഘ്രമാ അനുപ്പിവിടറേൻ.. വെയിറ്റ് ടാ”
“ഹേയ്; അങ്ങിനെയൊന്നിനുമല്ല.. ഞാൻ പോട്ടെ”
“ ഹേയ്; നില്ലെടാ.. നീ എതായാലും വന്നതല്ലേ.. ഇന്ത ഇരവു നമുക്കു മട്ടും; അയാളെ ഞാൻ പറഞ്ഞു വിടട്ടെ..”
“വേണ്ടാ; ഞാൻ അന്ത ടൈപ്പല്ലൈ, വരട്ടുമാ..”
ഇത്തവണ അവളൂടെ മുഖം വല്ലാതായി. നയനങ്ങൾ ഈറനണിങ്ങിരുന്നു. പരോക്ഷമായി ഞാൻ കൊടുത്ത മറുപടി അവളുടെയുള്ളിൽ കൊണ്ടിട്ടുണ്ടാകണം. അവൾ ഗദ്ഗദത്തോടെ വിങ്ങി..
“എന്തിനാ; ഗൌതമീ.. ഇതൊക്കെ, തേവയാ ഉനക്ക്..??”
വിങ്ങിപ്പൊട്ടാൻ തുടങ്ങിയ മിഴികൾ പെട്ടന്ന് ശാന്തമായി. പ്രസന്നമായൊരു പുഞ്ചിരി സമ്മാനിവൾ പക്വതയോടെ തിരിച്ചു മറുപടി തുടങ്ങി.
“ഉല്ലാസ്; ഉങ്കളമാതിരി ഊരല്ലെ ഇത്.. നാങ്കൾ ഏഴൈകൾ.. ഒരു നേരത്തെ സ്വാദം സാപ്പിടതുക്ക്..
അപ്പുറം.. പഠിക്കവെക്കതുക്ക്.. നാളെയ്ക്ക് നല്ലൊരു വാഴ്കൈ കെടക്കതുക്ക്..”
“അതിനു ഇതാണൊ പോംവഴി..??”
“ഫ്രെണ്ട്; ഇങ്കെ ഉങ്ക ഊരു മാതിരി വേലൈ ഒന്നുമേ കെടക്കാത്; കൂലി ഒന്നുമേ ജാസ്തിയാ കെടക്കമാട്ടേംഗെ.. അപ്പോൾ എപ്പടി പെരിയ ഫീസ് എല്ലാമേ കെട്ടിടുവാങ്ഗേ.. അപ്പോത് ഇപ്പടിയെല്ലാം ആയിടും.. അതു മട്ടുമല്ലെ നാളെയ്ക്ക് നല്ലൊരു വേലൈ കെടച്ചാൽ ഇന്ത വേലൈയെല്ലാം നിപ്പാട്ടി വേറെ ഊരിലേ പോയി ജാളിയായ് വാഴ്കലാം..”
മറുപടിയായൊരു പുഞ്ചിരി സമ്മനിച്ച് ഞാൻ തിരിഞ്ഞു നടന്നു. അറിയാം; കുടിലിന്റെ സൈഡിൽ കിടന്നുറങ്ങുന്ന പിഞ്ച് കുഞ്ഞുങ്ങളും അവരുടെ കൂടെ കിടന്നുറങ്ങുന്ന ചുള്ളിക്കമ്പ് പോലിരിക്കുന്ന സ്ത്രീക്കും വേണ്ടിയാണു നീ ഈ അർദ്ധരാത്രിയിൽ ഉറക്കമൊഴിച്ചിരിക്കുന്നതെന്ന്.. പക്ഷേ; നാളെ നിനക്ക് നല്ലൊരു വാഴ്കൈ ലഭിക്കുമ്പോഴേയ്ക്കും.. അതനുഭവിക്കാൻ നിന്റെ ഉള്ളിൽ പച്ചപ്പ് ഉണ്ടാകുമോ.. നിർന്നിമേഷയായി തന്നെ നോക്കി നിൽക്കുന്ന ഗൌതമിയിൽ നിന്നോടി ഒളിക്കാൻ ഞാനെന്റെ കാലടികൾ നീട്ടിവെച്ച് നടന്നു..

Friday, December 10, 2010

ശ്രീരുദ്ര മഹായജ്ഞം

ഓം നമശിവായ..
കാഞ്ഞിരമറ്റത്തപ്പന്റെ മണ്ണിലേയ്ക്ക് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നു..

































ഇതിനോടനുബന്ധിച്ചുള്ള ‘ബാലഗോകുലത്തിന്റെ‘ ബുക്ക്സ്റ്റാളിൽ നിന്നും കൃതി പബ്ലിക്കേഷന്റെ ‘മൌനത്തിനപ്പുറത്തേക്ക്’ എന്ന കഥാ സമാഹാരവും..

എൻ.ബി.പബ്ലിക്കേഷന്റെ ‘കായംകുളം സൂപ്പെർഫാസ്റ്റ്‘, ‘കലിയുഗവരദൻ‘ എന്നീ പുസ്തകങ്ങളും ഡിസ്കൌണ്ട് നിരക്കിൽ ലഭിക്കുന്നതാണ്..


കടപ്പാട്: വിക്ടറി ഓഫ്സെറ്റ്, തൊടുപുഴ

Saturday, December 04, 2010

പറയൂ..??

സ്വാമി ശരണം..

മകരവിളക്ക് ദീപം തെളിയുന്നത് ഊടായിപ്പാണെന്നു പറയുകയും അതു വിശ്വസിക്കുകയും ചെയ്യുന്നവർ..
മതവിശ്വാസം നിഷിദ്ധമാണെന്ന സിദ്ധാന്തത്തെ അനുസരിക്കാതെ ഉള്ളിൽ ചുവപ്പുടുത്ത് വെളിയിൽ കറുപ്പുമായി മല ചവിട്ടി കയറുന്നവർ..
മുസ്ലീകളെ ഓരോ നിമിഷവും ഓരോ വാക്കിലും നോട്ടത്തിലും പൂർണ്ണ വെറിയോടെ കാണുന്നവർ..


ഇവരൊക്കെ ഒരുമിപ്പിച്ച് എരുമേലിയിൽ പേട്ടതുള്ളി വാവരു സ്വാമിയുടെ പള്ളിയിൽ കാണിക്കയിട്ട്..
നീലിമല ചവിട്ടിക്കയറി പൊന്നു പതിനെട്ടാം പടി കടന്നു തത്വമസിയിൽ എത്തിച്ചേരുമ്പോൾ..
കണ്ണു നിറയുവാൻ..!!!!!!!!!

ഇവരുടെയൊക്കെ മനസ്സിൽ എന്താണ്..
ഇത്രയ്ക്ക് കാഠിന്യം പേറി മലചവിട്ടി അയ്യനെ ഒരു നോക്കു കാണുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്??
പറയൂ.. കൂട്ടരേ??
(ഇതിൽ ഹിന്ദുവും മുസൽമാനും പെടും..)

Wednesday, December 01, 2010

ബ്രൂണേ സുൽത്താനും അദ്ദേഹത്തിന്റെ ചില ‘കുഞ്ഞിത്താൻ നേരമ്പോക്കുകളും’ !!

1967 മുതൽ ബ്രൂണെ എന്ന ചെറുരാജ്യത്തിന്റെ സുൽത്താനാണു ഹസനൽ ബോക്കിയ മുയിസദ്ദീൻ വറൂല. 3.7 ലക്ഷം ആളുകൾ മാത്രം അധിവസിക്കുന്ന ബ്രൂണെ രാജ്യത്തിന്റെ പ്രധാന വരുമാന ത്രോതസ്സ് രാജ്യമൊട്ടാകെ നീണ്ട് നിവർന്നു കിടക്കുന്ന എണ്ണപ്പാടങ്ങളിലാണ്. എണ്ണയുടെ സുലഭത സുൽത്താനെ ലോകത്തിലെ കോടീശ്വരന്മാരിൽ മുൻപനാക്കി. അദ്ദേഹത്തിന്റെ വരുമാനം ഒരു സെക്കന്റിൽ 90 യൂറൊയത്രേ. അതായത് 5310.00 ഇന്ത്യൻ രൂപാ!! ഊഹിക്കൂ; അപ്പോൾ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനമെത്രയായിരിക്കുമെന്ന്!! ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ധനം കുമിഞ്ഞു കൂടുമ്പോൾ; സാധാരണ രാജാക്കന്മാർക്ക് ചില ഹോബികൾ ഉടലെടുക്കും. മദ്യം, മദിരാക്ഷി എന്നിവയിലൊക്കെയാകും പ്രാമുഖ്യം. പക്ഷേ നമ്മുടെ ബ്രൂണേ സുൽത്താന്റെ നേരമ്പോക്ക് എന്താണെന്നു വെച്ചാൽ ലോകത്താകമാനമുള്ള പ്രശസ്ത നിർമാതാക്കളൂടെ പേരും പെരുമയുമുള്ള കാറുകൾ വാങ്ങിക്കൂട്ടുക എന്നതാണ്.


സാധാരണ കണ്ടു വരുന്ന മുതലാളികളെപ്പോലെ ഒന്നും രണ്ടും കാറുകളൊന്നുമല്ലാ അദ്ദേഹത്തിന്റെ ഗാര്യേജിൽ കിടക്കുന്നത്. ഏകദേശം 5 കോടി ഡോളർ വില മതിക്കുന്ന ഏഴായിരത്തോളം കാറുകളാണു സുൽത്താനു സ്വന്തമായുള്ളത്! കൊട്ടാരത്തിനു സമീപം പൂർണ്ണമായി ശീതീകരിച്ച അഞ്ച് എയർക്രാഫ്റ്റ് ഹാങ്ങറുകളാണു ഈ സുന്ദരിമാർക്ക് അദ്ദേഹം വിശ്രമിക്കുവാൻ ഒരുക്കിയിരിക്കുന്നത്. ഇവരെയെല്ലാം പരിപാലിക്കുവാനായി അതാത് നിർമാതാക്കളൂടെ മെക്കാനിക്കുകളെ ശമ്പളം കൊടുത്ത് നിർത്തിയിരിക്കുന്നു. 2.5 ലക്ഷം ഡോളർ വാർഷികവരുമാനം കൈപറ്റുന്ന മെക്കാനിക്കുകൾ വരെയുണ്ടത്രേ അവരിൽ. ഇത്രയും പറയുമ്പോൾ അദ്ദേഹത്തിന്റെ കൊട്ടാരത്തേപറ്റി പരാമർശിച്ചില്ലെങ്കിൽ അതൊരു കുറച്ചിലാകും. ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് അദ്ദേഹത്തിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1788 മുറികൾ ഉള്ള ഈ കൊട്ടാരത്തിൽ 275 ഓളം ബാത്ത്രൂമുകൾ മാത്രമുണ്ട്. കൊട്ടാരത്തിലെ ഒട്ടുമുക്കാൽ സാധനസാമഗ്രഹികളും നിർമിച്ചതത്രയും സ്വർണ്ണത്തിലും വെള്ളിയിലുമത്രേ !! തന്റെ മകൾക്ക് പ്രായപൂർത്തിയായപ്പോൾ സമ്മാനം നൽകിയതൊരു എയർബസ്സ് A-320!! സുൽത്താൻ തന്റെ യാത്രകൾക്കുപയോഗിക്കുന്നത് ബോയിങ്ങ് 747. മാത്രമല്ലാ ലോകത്തിലേറ്റവുമധികം റോൾസ് റോയിസ് സ്വന്തമാക്കിയതിനു ഗിന്നസ്സ് ബുക്കിലുമുണ്ടദ്ദേഹം. സുൽത്താന്റെ തലയിൽ വരച്ചത് നമ്മുടെ എവിടേലും ഒന്നുവരച്ചിരുന്നെങ്കിൽ അല്ലേ..!!

സുൽത്താന്റെ ഗാര്യേജ് കാണണമെങ്കിൽ ഇതിലേ വരൂ..